Oct 7, 2011

ക്ഷേത്ര സമ്പത്ത്‌്‌്‌ ചരിത്രം വസ്‌തുനിഷ്‌ഠപരമായി പുനര്‍ വായിക്കേണ്ടപെടേണ്ടതുണ്ട്‌

ശ്രി പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളില്‍ നിന്ന്‌ കണ്ടെത്തിയ നിധിയെക്കുറിച്ചും നിധിസംരക്ഷിക്കുന്നതിനെക്കുറിച്ചും നിധിയുടെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചും കേരളത്തില്‍ ചര്‍ച്ചകളും ചരിത്രപഠനങ്ങളും ധാരാളം നടക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ നടക്കുന്നത്‌ ചരിത്രത്തിന്റെ തെറ്റായ വായനയാണ്‌ ചരിത്രകാരന്‍ ഡോ.എന്‍.എം നമ്പൂതിരി. ചരിത്ര വസ്‌തുക്കള്‍ നമ്മള്‍ക്ക്‌ ലഭിക്കുമ്പോള്‍ മറ്റുള്ളവരെ പഴിക്കാതെ അതില്‍ നിന്നും ചരിത്രത്തിന്റെ വസ്‌തുനിഷ്‌ഠാപരമായി പുനര്‍ വായനയാണ്‌ ഉണ്ടാകേണ്ടത്‌്‌്‌്‌.എതെങ്കിലും ഒരു കൂട്ടരെ ചീത്തവിളിച്ച്‌ നമ്മള്‍ക്ക്‌ ചരിത്രം രചിക്കുവാനാകില്ല. അങ്ങനെ രചിക്കപ്പെടുന്ന ചരിത്ര രചനകള്‍ വികലമായിരിക്കും.ചരിത്രത്തിന്റെ നേര്‍വായനയ്‌ക്ക്‌്‌ നാം മുന്‍ധാരണകളുടെ ചുമടുകള്‍ ഇറക്കിവെച്ചിട്ടുള്ള പഠനമാണ്‌ നടത്തേണ്ടതെന്നും ഡോ.എന്‍ എം നമ്പൂതിരി പറയുന്നു.മലബാര്‍ ചരിത്രത്തിലെ ഏടുകള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക്‌ വഹിച്ച നമ്പൂതിരി ഇപ്പോള്‍ ശ്രി പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ ചരിത്രത്തെ വളച്ചൊടിക്കുന്നവയാണന്നും നമ്പൂതിരി വ്യക്തമാക്കി

തിരുവിതാംകൂറിന്റെ ചരിത്രം മാര്‍ത്താണ്ഡവര്‍മ്മയിലൂടെ അല്ല വായിക്കപ്പെടേണ്ടത്‌

തിരുവിതാംകൂറിന്റെ ചരിത്രം മാര്‍ത്താണ്ഡവര്‍മ്മയിലൂടെ അല്ല വായിക്കപ്പെടേണ്ടത. ആയിരം കൊല്ലം പഴക്കമുള്ള ഒരു രാജവംശത്തിന്റെ തുടര്‍ച്ചയായി അധികാരത്തില്‍ വന്ന തിരുവിതാംകൂര്‍ രാജവംശത്തിന്റെ സമ്പത്തിനെ കുറിച്ച്‌ വ്യത്യസ്‌്‌ത പഠനങ്ങളും അനുമാനങ്ങളുമുണ്ട്‌.കുലശേഖര ഭരണകാലത്തോ സ്വരൂപഭരണകാലത്തോ ശക്തമല്ലാതിരുന്ന ക്ഷേത്രകേന്ദ്രീകൃത ഭരണരീതി കേരളത്തില്‍ വളര്‍ത്തിയത്‌ തൃപ്പടി ദാനത്തിലൂടെ മാര്‍ത്താണ്ഡ വര്‍മ്മയാണ്‌.പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാംകേന്ദ്രീകരിച്ച നടപടി രാജ്യം ഒരു ഹിന്ദുദേവന്റെ സ്വത്താക്കി മാറ്റിയതിലൂടെ മതവും ആചാരവും ഭരണോപകരണമാവുകയും മാര്‍ത്താണ്ഡവര്‍മ്മ ശക്തിയാര്‍ജ്ജിക്കുകയും ചെയ്‌തു.സ്വാമി ദ്രോഹം പാടില്ല എന്ന ബോധം പത്മനാഭസ്വാമി ക്ഷേത്രത്തിലൂടെ വളര്‍ത്തുകയാണ്‌ ഇതിലൂടെ ചെയ്യപ്പെട്ടത്‌്‌.ഇത്തരത്തില്‍ ശൂചീന്ദ്രത്ത്‌ മറ്റ്‌ ദേശങ്ങളിലെ ഉടയോരെക്കൊണ്ട്‌്‌്‌ സത്യംചെയ്യിക്കുന്നതിലൂടെ തന്റെ മേധാവിത്വം ഉറപ്പിക്കുകയാണ്‌ മാര്‍ത്താണ്ഡവര്‍മ്മ ചെയ്‌തത്‌്‌.1762-ല്‍ കൊച്ചിയെ തിരുവന്തപുരത്ത്‌ വിളിച്ച്‌ വരുത്തി കൂട്ടാളികള്‍ക്കൊപ്പം സത്യം ചെയ്യിച്ച രേഖയില്‍ കാര്‍ത്തിക നാള്‍ പിറന്ന ബാലരാമവര്‍മ്മ കുലശേഖര പെരുമാള്‍ക്ക്‌ എതിരായി പ്രവര്‍ത്തിക്കുകയില്ല എന്നാണ്‌ കച്ചിട്ടുവെയ്‌പ്പിക്കുന്നത്‌്‌.ഇത്തരത്തില്‍ ഒരു ശക്തിയായി മാറുന്നതിനായിട്ടായിരിക്കാം ഒരു പക്ഷേ മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം തൃപ്പടിദാനത്തിലൂടെ ശ്രിപത്മനാഭന്‌ സമര്‍പ്പിച്ചത്‌.മുമ്പ്‌ തൃക്കാവിനടുത്ത്‌ വൈരനെല്ലൂരില്‍ സര്‍വ്വസ്വവും ശ്രിരാമന്‌ സമര്‍പ്പിച്ച്‌ രാമനാമത്തില്‍ രാജ്യഭരണം നടത്തിയ മാതൃക സാമൂതിരിയും അവലംബിച്ചതായി കാണാം.


സ്വത്ത്‌്‌ പൊതുജനങ്ങള്‍ക്കായി ചിലവഴിക്കണമെന്ന വാദം ആലോചനയുടെ കുറവ്‌

ഇപ്പോള്‍ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത സ്വത്തിനെ കുറിച്ച്‌ പലവിധ വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌്‌്‌.മാര്‍ത്താണ്ഡ വര്‍മ്മ നാട്ടില്‍ നിന്ന്‌്‌്‌ നികുതി പിരിച്ച്‌ കുഴിച്ചിട്ടന്ന്‌്‌ ഒരു കൂട്ടര്‍ പറയുമ്പോള്‍ ക്ഷേത്രത്തിലേക്ക്‌ കാണിക്കായിട്ടാണ്‌്‌ വന്നതാണ്‌ ഈ സമ്പത്തെന്നും അത്‌ ദുര്‍വിനയോഗം ചെയ്യാതെ സൂക്ഷിച്ച്‌ വെച്ചത്‌ മേന്മയാണന്നും വേറെ ഒരു കൂട്ടര്‍ പറയുന്നത്‌ ഇത്‌ മൊത്തം പൊതുജനങ്ങളുടെ സമ്പത്തായാതിനാല്‍ പൊതുജനങ്ങള്‍ക്കായി ചിലവഴിക്കണമെന്നാണ്‌.എന്നാല്‍ ഇത്തരം വാദങ്ങളെല്ലാം ആലോചനയുടെ കുറവില്‍ നിന്നാണ്‌ ഉണ്ടാകുന്നത്‌ കുറച്ച്‌ കൂടി ഇരുത്തംവന്ന്‌ ചിന്തിച്ചാല്‍ മനസ്സലാകും ഒന്നമതായി ആയിരം കൊല്ലത്തെ പഴക്കമുള്ള ദേശത്തിന്റെ ചരിത്രത്തില്‍ നിന്നാണ്‌ ഈ സസമ്പത്തിനെകുറിച്ച്‌ നമ്മള്‍ക്ക്‌ മനസ്സിലാക്കുവാന്‍ സാധിക്കുക ഒരു പക്ഷേ അന്ന്‌ ക്ഷേത്രത്തിനോ രാജവംശത്തിനോ വേറെ പേരുകളായിരിക്കാം ഉണ്ടായിരുന്നത്‌. കുലശേഖര പെരുമാള്‍മാരുടെ കാലത്തുതന്നെ വേണാടിനെ കുറിച്ച്‌ ശക്തമായ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ട്‌്‌്‌.കൊടുങ്ങല്ലൂര്‍ ആസ്ഥാനമായിട്ടുള്ള കുലേശേഖര പെരുമാളിന്‌ കീഴിലുള്ള ഒരു വംശമായിരുന്നു വേണാടിലുണ്ടായിരുന്നത്‌്‌.വേണാട്ടുടയവര്‍ക്ക്‌ തൊട്ട്‌്‌്‌ മുമ്പ്‌ ഉണ്ടായിരുന്ന ആയി രാജവംശത്തിന്‌ തുറമുഖ നഗരങ്ങളുമായി ശക്തമായി ബന്ധമുണ്ടായിരുന്നു.ആയി രാജവംശത്തിലെ പ്രധാനികള്‍ കച്ചവടത്തില്‍ ശക്തമായിരുന്നു വ്യാപാരത്തില്‍ പ്രാമുഖ്യമുണ്ടായിരുന്ന ജൈനമതവുമായി ഇവര്‍ക്കുണ്ടായിരുന്ന ബന്ധം ഇതിന്‌ ഉദാഹരണമാണ്‌.ആയന്മരില്‍ നിന്നും കുലശേഖരന്മാരില്‍ നിന്നും അളവില്ലാത്ത സമ്പത്തുകള്‍ വേണാടിന്‌ ലഭിച്ചിട്ടുണ്ടന്ന്‌ ചരിത്ര രേഖകളിലൂടെ നമ്മള്‍ക്ക്‌ അനുമാനിക്കാം.ഇത്തരത്തില്‍ വന്ന്‌ ചേര്‍ന്ന സമ്പത്തും പലവിധത്തില്‍ ലഭിച്ച സ്വത്തുക്കളുമാണ്‌ ഇന്ന്‌ പുറത്ത്‌ വന്ന സമ്പത്തിന്റെ അടിസ്ഥാനമെന്ന്‌ വേണം അനുമാനിക്കാന്‍. അക്കാത്തെ സാമൂഹിക വ്യവസ്ഥിതിയും ജനസംഖയും പഠനത്തിന്‌ വിധേയമാക്കുമ്പോള്‍നികുതി പിരിവില്‍ നിന്നും മാത്രം ഇത്രയധികം സമ്പത്ത്‌്‌ സ്വരുക്കൂട്ടാന്‍ സാധിക്കുകയിന്ന്‌്‌്‌ മനസ്സിലാക്കുവാന്‍ സാധിക്കും.രണ്ടാമതായി ക്ഷേത്രങ്ങളുടെ ഉടമസ്ഥര്‍ എന്ന നിലയ്‌ക്ക്‌ ഒരോ ക്ഷേത്രങ്ങളിലേക്കും വരുന്ന പിഴഅടയ്‌ക്കപ്പെടുന്ന തുകകള്‍ അക്കാലത്ത്‌ ചെറിയ കുറ്റങ്ങള്‍ക്ക്‌ പോലും പൊന്‍രണ്ടാണ്‌ പിഴയായി ഈടാക്കിയിരുന്നത്‌്‌.തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ അംബാസമുദ്രം വരെ വ്യാപ്‌തിയുണ്ടായിരുന്ന വേണാട്ടില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത്‌ വള്ളുവനാട്‌ വരെയുള്ള ദേശങ്ങളിലെ ഭരണാധികാരികള്‍ സമസ്‌താപരാധം പറഞ്ഞ്‌ നിന്നതായി ചരിത്ര രേഖകളില്‍ കാണാം ഈ രാജാക്കന്മാരെ ദൈവത്തിന്റെ പേരില്‍ തിരുവിതാംകൂറിനെ എതിര്‍ക്കുകയില്ലയെന്ന്‌ സത്യം ചെയ്യിച്ച്‌്‌്‌ ഇവിടുത്തെ വിലപിടിച്ച സ്വത്തുക്കള്‍ തിരുവിതാംകൂറിലേക്ക്‌ കൊണ്ടുപോയിട്ടുണ്ടാകാം

പ്രതിഷ്‌ഠയ്‌ക്ക്‌ അടിയില്‍ അമൂല്യങ്ങളായ രത്‌നങ്ങലും സമ്പത്തും സമര്‍പ്പിക്കുന്നത്‌ ആചാരം

ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സ്വത്ത്‌ ഒരു പക്ഷേ ജനങ്ങളില്‍ നിന്നും അന്യായമായി നികുതി ചുമത്തിയോ കൊള്ളയടിച്ചോ സമ്പാദിച്ചതാണങ്കില്‍ എന്ത്‌ കൊണ്ട്‌ തിരിവിതാംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായ തിരുവിതാംകോടിലേക്ക്‌ കൊണ്ട്‌ പോയില്ല എന്ന ചോദ്യവും പ്രസക്തമാണ്‌.സ്വത്തുക്കള്‍ തങ്ങള്‍ക്കുള്ളതാണ്‌ എന്ന മനോഭാവമാണങ്കില്‍ ഇവ രാജകുടുംബത്തിന്റെ ആസ്ഥാനത്തിലേക്ക്‌ മാറ്റപ്പെടേണ്ടതാണ്‌.ഇതില്‍ വേറെ ഒരു കാര്യമുള്ളത്‌ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠയ്‌ക്ക്‌ അടിയില്‍ അമൂല്യങ്ങളായ രത്‌നങ്ങലും സമ്പത്തും സമര്‍പ്പിക്കുക എന്നത്‌ ഒരു ആചാരത്തിന്റെ ഭാഗമാണ്‌ ഒരു പക്ഷേ ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ടതും ആകം ഇപ്പോഴത്തെ നിധി.തിരുനന്തപുരത്ത്‌ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹം ശയന രൂപത്തിലുള്ളതിനാല്‍ നിലവറകളുളെ സ്ഥാനങ്ങളും ഇ ത്തരം ചിന്തകള്‍ക്കും പ്രസക്തി നല്‍കുന്നു.രാമവര്‍മ്മയുടേയും മാര്‍ത്താണ്ഡ വര്‍മ്മയുടെയും കാലത്തില്‍ സമാഹരിക്കിപ്പെട്ട സ്വത്തുക്കള്‍ അധികവും ദക്ഷിണേന്ത്യയില്‍ നിന്നും വന്നാണ്‌ കച്ചവടത്തിലൂടെയും മറ്റും സമാഹരിക്കപ്പെട്ടതും ഇതിലുണ്ടായിട്ടുണ്ട്‌ അക്കലത്ത്‌ നിലനിന്നിരുന്ന മുളക്‌ മടിശ്ശിലയും മറ്റും ഇതിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌്‌്‌.

തങ്ങളുടെ സ്വത്തുക്കള്‍ തൃപ്പടിദാനത്തിലൂടെ ദൈവത്തിന്‌ സമര്‍പ്പിക്കുമ്പോള്‍ അതിന്‌ പിന്നിലുള്ള പ്രധാന കാരണം വേറാരും സമ്പത്തില്‍ തൊടില്ല അല്ലങ്കില്‍ സ്‌മ്പത്തില്‍ മറ്റൊരു അവകാശം ഉണ്ടാകില്ല എന്ന്‌ ഉറപ്പിക്കാനാകുമെന്നതാണ്‌.പിന്നീട്‌ ഈ സ്വത്തുക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ വെളിച്ചം വീശുന്ന രേഖകളെ സംബന്ധിച്ച്‌ നാം പഠനം നടത്തേണ്ടതാണ്‌.പീന്നിട്‌ സ്വാതിതിരുനാളിന്റെ കാലത്ത്‌്‌ നടത്തിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്പത്തും ഇതില്‍ നിന്നുള്ളതാണന്ന്‌ സൂചനയുണ്ട്‌.ഇപ്പോള്‍ കണ്ടത്തിയ ഈനിധിയിലൂടെ തിരുവിതാംകൂറിന്റെ വളച്ച്‌്‌ കെട്ടില്ലാത്ത ചരിത്രം അനാവൃമാക്കുവാനാണ്‌ ശ്രമിക്കേണ്ടതെന്നും ഡോ.എന്‍ എം നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു.

2 comments:

ചിത്രാക്ഷരങ്ങള്‍ said...

sree padmanabha tresure

ഷെരീഫ് കൊട്ടാരക്കര said...

സ്വാതി തിരുനാളിന്റെ കാലത്ത് ഈ സ്വത്തിനെപ്പറ്റി ഗ്രാഹ്യമുണ്ടായിരുന്നാല്‍ തന്നെയും അതിനു ശേഷം നാട് വാണിരുന്നവര്‍ക്ക് പ്രത്യേകിച്ച് രാജഭരണത്തിന്റെ അവസാന കാലത്ത്, ഇത്രയും വിലപിടിപ്പുള്ള നിധി ഉണ്ട് എന്ന സൂചന ഭരിച്ചിരുന്നവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഈ നിധി ഇപ്പോള്‍ കണ്ട അളവില്‍ ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍തന്നെ അടിച്ച് മാറ്റാന്‍ പരിപാടി ഇട്ടപ്പോഴാണ് കോടതിയില്‍ കേസ് ആയത്. നിധി ഉണ്ടെന്ന് അറിയാമായിരുന്നു എല്ലാവര്‍ക്കും. പക്ഷേ ഇത്രമാത്രം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല എന്നതാണ് യുക്തി പൂര്‍വം ചിന്തിച്ചാല്‍ മനസിലാകുന്നത്.