Mar 30, 2012

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: ആണവ നിലയം തുറക്കാന്‍ അനുമതി: കൂടംകുളത്ത് സംഘര്‍ഷാവ...

കൊട്ടാരക്കരക്കാരന്‍ എസ് മുഹമ്മദ് താഹിര്‍: ആണവ നിലയം തുറക്കാന്‍ അനുമതി: കൂടംകുളത്ത് സംഘര്‍ഷാവ...: എസ് മുഹമ്മദ് താഹിര്‍ തിരുനെല്‍വേലി: കൂടംകുളം ആണവ നിലയം തുറക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ...

ആണവ നിലയം തുറക്കാന്‍ അനുമതി: കൂടംകുളത്ത് സംഘര്‍ഷാവസ്ഥ, 120 പേര്‍ അറസ്റ്റില്‍

എസ് മുഹമ്മദ് താഹിര്‍ തിരുനെല്‍വേലി: കൂടംകുളം ആണവ നിലയം തുറക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി ആണവം നിലയം തുറക്കുകയാണ് പ്രതിവിധിയെന്ന് ചൂണിക്കാട്ടിയാണ് ജയലളിത സര്‍ക്കാര്‍ ആണവ നിലയത്തിന് പ്രവര്‍ത്തന അനുമതി നല്‍കിയത്. പ്രദേശ വാസികളുടെ പുനരധിവാസത്തിനായി 500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയം അധികൃതര്‍ വ്യക്തമാക്കി. കൂടംകുളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷ ചുമതല സംസ്ഥാന പോലിസ് ഏറ്റെടുത്തു. എട്ടു ജില്ലകളിലായി 8000 ഓളം സായുധ പോലിസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ആണവ നിലയം തുറക്കുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയ സമരസമിതി നേതാക്കളായ അഡ്വ. ശിവസുബ്രമണ്യം, ഗണേഷന്‍, രാജലിംഗം, ജയിംസ്, അണ്ണാരാജ്, എന്നിവരടക്കം പത്തുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് രാധാപുരത്തെക്കുള്ള റോഡ് ഉപരോധിച്ച സ്ത്രീകളും കുട്ടികളും അടങ്ങിയ 120 പേരെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് വാര്‍ത്ത അറിഞ്ഞ ഉടനെ ഇരന്തിക്കരയിലെ പള്ളികളില്‍ മണിമുഴക്കി. സമീപ ഗ്രാമങ്ങളില്‍ നിന്നും 10000 ഓളം ആളുകള്‍ ഇരന്തിക്കരയിലെ സമര പന്തലിലേക്ക് എത്തി. പോലിസ് റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ നിന്നും ജനം ബോട്ടുകളിലാണ് രാത്രി വൈകി സമരപന്തലിലേക്ക് എത്തിയത്. പ്രദേശത്തെക്കുള്ള വൈദ്യുതിയും ജല വിതരണവും നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ആണവ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ഡോ. ഉദയകുമാര്‍, പുഷ്പരാജന്‍ എന്നിവര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇരന്തിക്കരയിലും കൂടംകുളത്തും കുടിവെള്ളം ഉള്‍പ്പടെ നിരോധിച്ച സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. നാളെ പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷ എഴുതേണ്ട നൂറു കണക്കിന് വിദ്യാര്‍ഥികളുടെ സ്ഥിതി ആശങ്കാജനകമാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരക്കാരെ രാത്രിയോടെ തന്നെ അറസ്റ്റ് ചെയ്ത് തിരുനെല്‍വേലിയിലേക്ക് മാറ്റാനാണ് പോലിസ് നീക്കം. കൂടംകുളത്തെക്കും ഇരന്തിക്കരയിലേക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Mar 8, 2012

പരപ്പനങ്ങാടിയിലെ സദാചാര പോലീസ്

സുഹൃത്തുക്കളെ ! പരപ്പനങ്ങാടിയിലെ സദാചാര പോലീസും വനിതാ ദിനവുംമാണ് ഈ കുറിപ്പിന് പിന്നിലെ വികാരവിചാരങ്ങള്‍....... ആദ്യം തന്നെ മുന്നറിയിപ്പ് നല്‍കുന്നു 'ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല അങ്ങനെ തോന്നുന്നെങ്കില്‍ ്ത് തോന്നല്‍ മാത്രമല്ല യാഥാര്‍ഥ്യമാണ '്. ഇനി കഥയിലേകക്ക് സോഷ്യല്‍ മീഡിയില്‍ ഇന്നലെ മുതല്‍ കത്തികയറുന്ന ഒരു വാര്‍ത്ത എന്റെയും ശ്രദ്ധയില്‍പ്പെട്ടു പരപ്പനങ്ങാടിയില്‍ ബിറേജസിന് മുന്നില്‍ ക്യൂനിന്ന 'മുസ്്‌ലിം' യുവതിയേയും ഭര്‍ത്താവിനേയും സദാചാര പോലീസ് കൈകാര്യം ചെയ്തു. ഇന്ന് ഫേസ് ബുക്കും,ഗൂഗിള്‍ പ്ലസിലും വനിതാ ദിന ചര്‍ച്ചയില്‍ ഇതാണ് ............. കത്തിയത്................ സംഭവം സ്ത്രി സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതിന് പിന്നിലെന്ന് ശ്രിമാന്‍ അരുണ്‍ പുനലൂര്‍ ഒരു പടികൂടി കടന്ന് വിദേശ ദമ്പതികള്‍ ക്യൂ നില്‍ക്കുന്ന കേരളത്തിലെ ഓതോ ഒരു ഔട്ട്‌ലെറ്റിന്റെ പടവും ചേര്‍ത്ത് ഇതിന് സദാചാരപോലിസിന് പ്രതികരിക്കേണ്ടേ എന്ന ചോദ്യവും നല്‍കിയിട്ടുണ്ട് അസ്സലായി... പറയാതെ വയ്യ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്റെ ആഗ്രഹം ഇനി 'വില്‍സും ഗോള്‍ഡ് കിങ്ങും' വാങ്ങി പുക ഊതി വിടുന്ന പെണ്‍കുട്ടികള്‍ റോഡുകളില്‍ വര്‍ധിക്കണമെന്നാണ് ....
സ്ത്രി സ്വാതന്ത്രത്തിന് മേലുള്ള കൈകടത്തലല്ല ടെന്‍ഷന്‍കൂടുമ്പോള്‍ അത്യവശ്യം ഒരണ്ണം വാങ്ങി വലിക്കാല്ലോ?. പെണ്ണുങ്ങള്‍ ഇങ്ങനെ ബാറുകളിലും ബിവറേജസിലും കയറി ഇറങ്ങുമ്പോള്‍ ആണുങ്ങള്‍ ഇനി അടുക്കള കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഊന്നണം... ശരി പരപ്പനങ്ങാടിയിലേക്ക് വരാം ! വാര്‍ത്ത പുറത്ത് വന്നതോടെ തന്നെ അതിലെ ഒരു ദുസ്സൂചന എനിക്ക് അനുഭവപ്പെട്ടു. മുസ്്‌ലിം യുവതിക്ക് മര്‍ദനം എന്താ മുസ്്‌ലിം യുവതിക്ക് മദ്യം വാങ്ങാന്‍ പറ്റില്ലെ? പക്ഷെ പറ്റില്ലന്ന് പറഞ്ഞത് ഇസ്്‌ലാമിക മത തീവ്രവാദികളല്ലന്നുള്ളതാണ് ഒരു ആശ്വാസം. സാധാരണയായ് ഇവരാണ് ഇത്തരം കുഴപ്പങ്ങള്‍ക്ക് പിന്നില്‍.... മാധ്യമങ്ങള്‍ക്ക് തെറ്റിയതല്ലന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് വാര്‍ത്ത ഒന്നുകൂടി വായിക്കാന്‍ തോന്നിയത്. വായനയ്ക്കിടെ ഒരു ബ്രേക്ക് ........ മനസ്സില്‍ ഒരു ലഡ്ഡുപൊട്ടി ! മതസൗഹാര്‍ദ്ദത്തില്‍ വിശ്വസിക്കുവാന്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം മുസ്്‌ലിങ്ങളെ ഉപദേശിക്കുന്ന ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നേരെ എന്റെ ഒരു ചോദ്യം മദ്യം വാങ്ങുന്നിടത്തും വില്‍ക്കുന്നിടത്തും മതത്തിന് എന്താകാര്യം? ഹേയ് ചോദ്യം വെറുതേയല്ലന്നേ ഉത്തരവും ഞാന്‍ തന്നെ തരാം കള്ള് വാങ്ങാന്‍ വന്നത് മുസ്്‌ലിം പെണ്‍കുട്ടി അവരെ തല്ലിയത് നാട്ടിലെ പ്രൊഫഷണല്‍ കുടിയന്‍സ. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണം സ്ത്രികള്‍ക്ക് എല്ലാ ക്യൂവലിലും ഉള്ള മുന്‍ഗണന...........!!!!!!!!!!! രാവിലെ തലപെരുപ്പ് മാറ്റാന്‍ വെളുപ്പിനെ ഷോപ്പിന് മുന്നില്‍ ക്യൂ നില്‍ക്കുമ്പോളാ അതാ പുളുസായിട്ട് ഒരു താത്ത കെട്ടിയോനേയും കൂട്ടി ചുമ്മാ കേറി ചരക്ക് വാങ്ങി പോകുന്നു .........@@@@്###%%%%%%&&&&*****@@@@@@@ ഇത് സ്ഥിരം കുറ്റികള്‍ക്ക് പിടിച്ചില്ല ഇതാണ് തര്‍ക്കത്തിന്റെ മൂലകാരണം........... എന്നാലും വാര്‍ത്ത എഴുതുമ്പോള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റൈ ഒരു സാധ്യത കളയാനൊക്കേുമോ.... എന്റെ പെങ്ങന്മാരെ ! ഇപ്പോ ഒരു വിധപ്പെട്ട ചൊക്കന്‍മാര് വരെ അടി കുറച്ചിരിക്കുകയാ നാട്ടില്‍ മര്യാദയ്ക്ക നിന്നില്ലെങ്കില്‍ പെണ്ണുകിട്ടാന്‍ വിഷമമുള്ള നാടാണേ! .... അതു കൊണ്ടാ ഒരു സംഘടന അവരെ ചോദ്യം ചെയ്തു , കേസെടുക്കാത്തതിന് പോലിസ് മാപ്പുപറയണം പത്രക്കാര്‍ക്ക് എന്തെല്ലാം വിഷമങ്ങളാണ് ഒന്നു ചോദിച്ചോട്ടെ വാര്‍ത്ത ഏഴുത്തുകാരാ താങ്കളുടെ അമ്മയോ പെങ്ങളോ ബിവറേജസില്‍ മറ്റ് ആസ്ഥാനകുടിയന്മാര്‍ക്കൊപ്പം ക്യൂ നിന്ന് ബെര്‍ക്കാര്‍ഡി വാങ്ങി കഴിക്കുന്നതാണോ താങ്കള്‍ സത്രി സമത്വമെന്ന് കരുതുന്നത്.? സമൂഹത്തിലെ പെണ്ണുങ്ങളെ വെള്ളമടിക്കാരും ആണ്‍പിടുത്തക്കാരുമാക്കുമ്പോഴാണ് ഫെമിനിസവും സ്ത്രി സ്വാതന്ത്രവും പുലരുന്നതെങ്കില്‍ സ്ത്രിയുടെ ക്രിയേറ്റിവിറ്റിയെ കുറിച്ച് ധാരണയില്ലാതെ 'പൊക്കിള്‍' കൊടി വസന്തം മാത്രം സ്വപ്‌നം കാണുന്നവരാണ് ഇവര്‍ എന്ന് പറയേണ്ടി വരും :പിന്‍കുറിപ്പ് ഈ എഴുതിയത് രാജ്യദ്രോഹത്തിന് കാരണമാകുമോ എന്നറിയില്ല സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന ഒരു സ്ഥാപനത്തെയാണ് വിമര്‍ശിച്ചിരിക്കുന്നത്...................